സഹവർത്തത്തിലെ പരിശുദ്ധി കാരണമോ എന്നറിയില്ല, ഒരു വനിതാ സഹപാഠി തുടങ്ങി വച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ അവരെന്നെയും അഡ്മിനാക്കി.
ഗതകാല ഓർമകളിൽ ചികഞ്ഞപ്പോൾ അവർ ഓർത്ത നല്ല മുഖങ്ങളിൽ നിന്നും വീണ്ടും നാല് പുരുഷ സഹപാഠികൾ വന്നു ചേർന്നു ആ ഗ്രൂപ്പിൽ.
ഓർമകൾക്ക് നിറങ്ങൾ നൽകുന്ന വേളകളിൽ അവർ പരസ്പരം പഴയ സഹപാഠികളെയൊക്കെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.അങ്ങിനെ വീണ്ടും കുറച്ചു സഹപാഠികൾ കൂടി ഗ്രൂപ്പിന്റെ സഹചാരികളായി.
പിന്നീട് എപ്പോഴോ കൂട്ടിയിണക്കിയവർ തന്നെ കുറച്ചു പേരെ ഒഴിവാക്കി.
പിന്നീട് നടന്നത് കുരിശു യുദ്ധമാണ്..
ഒരു തെറ്റും ചെയ്യാത്ത ഞാൻ വരെ കുരിശിലേറി തുടങ്ങി...
ഒരു പറ്റം ശവം തീനി കൂട്ടുകാരാണ് ഞങ്ങൾ എന്ന് സ്ഥിരപ്പെടുത്താൻ അവർ ഓരോരുത്തരും മത്സരിച്ചു പച്ചിറച്ചി കൊത്തി വലിച്ചു..
സൗഹൃദ കൂട്ടങ്ങളിൽ നിന്നും കാതുകളിൽ കേട്ടതൊക്കെ സഹവർത്തിത്തത്തിന്റെ,സാഹോദര്യത്തിന്റെ, വാക്കുകളായിരുന്നില്ല..
പൈശാചികതയുടെ ചാട്ടുളികളും,മുൾച്ചെടികളും, പല്ലും, നഖവും എല്ലാം കൊണ്ടൊരു കുരിശു യുദ്ധം...
ഇന്നെനിക്കു എന്റെ സഹപാഠികൾ മനസിലാക്കി തന്നത് "സൗഹൃദം എന്നത് ക്രൂശിക്കാനുള്ള ആയുധമാണെന്നുള്ളതാണ്"..
വിദ്യാ സമ്പന്നർ എന്നവർ മുറവിളി കൂട്ടുന്നെങ്കിലും ദരിദ്രരാണവർ വിദ്യയുടെ കാര്യത്തിലും,വ്യക്തിത്വത്തിന്റെ കാര്യത്തിലും...
- ഫസലുൽ ഹഖ്
ഗതകാല ഓർമകളിൽ ചികഞ്ഞപ്പോൾ അവർ ഓർത്ത നല്ല മുഖങ്ങളിൽ നിന്നും വീണ്ടും നാല് പുരുഷ സഹപാഠികൾ വന്നു ചേർന്നു ആ ഗ്രൂപ്പിൽ.
ഓർമകൾക്ക് നിറങ്ങൾ നൽകുന്ന വേളകളിൽ അവർ പരസ്പരം പഴയ സഹപാഠികളെയൊക്കെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.അങ്ങിനെ വീണ്ടും കുറച്ചു സഹപാഠികൾ കൂടി ഗ്രൂപ്പിന്റെ സഹചാരികളായി.
പിന്നീട് എപ്പോഴോ കൂട്ടിയിണക്കിയവർ തന്നെ കുറച്ചു പേരെ ഒഴിവാക്കി.
പിന്നീട് നടന്നത് കുരിശു യുദ്ധമാണ്..
ഒരു തെറ്റും ചെയ്യാത്ത ഞാൻ വരെ കുരിശിലേറി തുടങ്ങി...
ഒരു പറ്റം ശവം തീനി കൂട്ടുകാരാണ് ഞങ്ങൾ എന്ന് സ്ഥിരപ്പെടുത്താൻ അവർ ഓരോരുത്തരും മത്സരിച്ചു പച്ചിറച്ചി കൊത്തി വലിച്ചു..
സൗഹൃദ കൂട്ടങ്ങളിൽ നിന്നും കാതുകളിൽ കേട്ടതൊക്കെ സഹവർത്തിത്തത്തിന്റെ,സാഹോദര്യത്തിന്റെ, വാക്കുകളായിരുന്നില്ല..
പൈശാചികതയുടെ ചാട്ടുളികളും,മുൾച്ചെടികളും, പല്ലും, നഖവും എല്ലാം കൊണ്ടൊരു കുരിശു യുദ്ധം...
ഇന്നെനിക്കു എന്റെ സഹപാഠികൾ മനസിലാക്കി തന്നത് "സൗഹൃദം എന്നത് ക്രൂശിക്കാനുള്ള ആയുധമാണെന്നുള്ളതാണ്"..
വിദ്യാ സമ്പന്നർ എന്നവർ മുറവിളി കൂട്ടുന്നെങ്കിലും ദരിദ്രരാണവർ വിദ്യയുടെ കാര്യത്തിലും,വ്യക്തിത്വത്തിന്റെ കാര്യത്തിലും...
- ഫസലുൽ ഹഖ്

No comments:
Post a Comment